Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lookout Areas.

Kollam

ഒറ്റക്കൽ പാറക്കടവ്, ലുക്ക്ഔട്ട് ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്നു

തെന്മല : നിയന്ത്രണങ്ങള്‍ മറികടന്നു വിനോദ സഞ്ചാരികളും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരും കല്ലടയാറ്റില്‍ ഇറങ്ങുന്നത് ഭീഷണി ഉയര്‍ത്തുന്നു. ഒറ്റക്കൽ പാറക്കടവ്, ലുക്ക്ഔട്ട് ഭാഗങ്ങളിലെ ശക്തമായി വെള്ളമൊഴുകുന്ന ഭാഗങ്ങളിലാണ്‌ ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന ശബരിമല തീര്‍ഥാടകരും വിനോദ സഞ്ചാരികളും ഇറങ്ങുന്നത്.

കഴിഞ്ഞ ദിവസം ഒറ്റക്കല്‍ മേഖലയില്‍ കൂട്ടമായി കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളായ ശബരിമല തീര്‍ഥാടകരില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. 50 മീറ്ററോളം ദൂരത്തില്‍ ഒഴുകിപ്പോയ ഇരുവരും പിന്നീട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഒരാള്‍ക്ക് നിസാരമായി പരിക്കേറ്റു.

അടിയന്തിരമായി അധികൃതരുടെ ഇടപെടീല്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അപകടവസ്ഥ കൂടുതലയുള്ള ഭാഗത്ത് മുമ്പ് സ്ഥാപിച്ചിരുന്ന നിയന്ത്രണ വേലികള്‍ മിക്കയിടത്തും തകര്‍ന്നു. ഇവ പുനസ്ഥാപിച്ചു വിവിധ ഭാഷകളില്‍ വീണ്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

വഴുക്കൽ നിറഞ്ഞ പാറക്കെട്ടുകളിലും അടിയൊഴുക്കുമുള്ള ഈ ഭാഗത്ത് ആളുകള്‍ ഇറങ്ങുന്നതിനു ശക്തമായ നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വേനൽക്കാല ജലവിതരണത്തിനായി കനാലുകളിലും ഷട്ടറുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിന്‍റെ ഭാഗമായി ആറ്റിൽ ജലനിരപ്പ് ക്രമീകരിച്ചിരിക്കുകയാണ്. ഇതിനാല്‍ തന്നെ ശാന്തമായി ഒഴുകുന്ന കല്ലടയാറ്റിലെ അപകടവാസ്ഥ മനസിലാക്കാതെ ആളുകള്‍ ഇങ്ങോട്ടേക്ക് എത്തുന്നു. മറ്റു പ്രദേശങ്ങളില്‍ നിന്നും എത്തുന്നവരക്ക്‍ ഇവിടെ പതിയിരിക്കുന്ന അപകട ചുഴികളെപ്പറ്റി അറിയില്ല.

അടുത്തടുത്തായുള്ള പാറയിടുക്കുകളില്‍ അകപ്പെട്ടല്‍ രക്ഷപെടാന്‍ കഴിയാത്ത വിധം കുടുങ്ങും. നിരവധിപേര്‍ അപകടത്തില്‍പ്പെട്ട ഇവിടെ മരിച്ചവരുടെ എണ്ണവും ചെറുതല്

Latest News

Corehub Up